പേജുകള്‍‌

20100726

സിജെയുടെ നിരീക്ഷണം ഇന്നും നിലനില്‍ക്കുന്നു-സക്കറിയ

കൂത്താട്ടുകുളം ജൂലൈ 25: രാഷ്ട്രീയ, മത, സാമുദായികവിഷയങ്ങളില്‍ സിജെയുടെ നിരീക്ഷണം 65 വര്‍ഷം മുന്‍പത്തേതുപോലെ ഇന്നും നിലനില്‍ക്കുന്നുവെന്നത് നടുക്കം ഉളവാക്കുന്നതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു. മതേതരത്വം, മാനവികത, ശാസ്ത്രീയസമീപനം, ബൗദ്ധികമായ ആധുനികത എല്ലാം ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.

ആള്‍ദൈവങ്ങള്‍ കേരളസമൂഹത്തിന്റെ നടുനായകരായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് സക്കറിയ പറഞ്ഞു. കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച സി.ജെ. അനുസ്മരണസമ്മേളനം സക്കറിയ ഉദ്ഘാടനംചെയ്തു. പ്രൊഫ. എം. അച്യുതന്‍ അധ്യക്ഷനായി. കരിവെള്ളൂര്‍ മുരളി, ടി.എം. എബ്രഹാം, പ്രൊഫ. എം. തോമസ്മാത്യു, എം.വി. ബന്നി, ജോസ് കരിമ്പന എന്നിവര്‍ പ്രസംഗിച്ചു.

'എഴുത്തുകാരന്റെ സ്വാതന്ത്ര്യം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനായി. എസ്. രമേശന്‍, ബാബു കുഴിമറ്റം, പി.എം. ആന്റണി, ഷാജി ജേക്കബ്, പി. സുരേന്ദ്രന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്, എന്‍.കെ. ലത്തീഫ്, പി.കെ. ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകപ്രകാശനവും സമാപനസമ്മേളനവും സി. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. കെ.ജി. പൗലോസ് അധ്യക്ഷനായി. ഡോ. ജോര്‍ജ് ഓണക്കൂര്‍ രചിച്ച സി.ജെ.യുടെ ജീവചരിത്രം 'മണല്‍ക്കാറ്റിന്റെ ശബ്ദം' എം.കെ. മാധവന്‍നായര്‍ പ്രകാശനംചെയ്തു. നാടകം ഒരു പഠനം, ഈഡിപ്പസ് എന്നീ കൃതികളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഡോ. ജോര്‍ജ് ഓണക്കൂര്‍, ബീന എംസണ്‍, പ്രൊഫ. എന്‍.ഐ. ഏബ്രഹാം, എം.വി. ബന്നി എന്നിവര്‍ പ്രസംഗിച്ചു.

സക്കറിയയുടെ പ്രസംഗം






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^