പേജുകള്‍‌

20220928

സി.ജെ. തോമസ്സിന്റെ നിര്യാണം: പ്രമുഖ സാഹിത്യകാരന്മാരുടെ അനുശോചനകുറിപ്പുകൾ

 ആധുനിക സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു ശ്രീ സി.ജെ. തോമസ്സ്. അതു നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക? - ജി. ശങ്കരക്കുറുപ്പ്


ജീവിതത്തിന്റെ ഏതു രംഗത്തും ഒരു കൊടുങ്കാറ്റായി നിൽക്കാനാഗ്രഹിച്ച അദ്ദേഹം ഒരു കൊടുങ്കാറ്റായിത്തന്നെ വരുകയും പോകുകയും ചെയ്തു. ബുദ്ധിജീവികളിൽ ബുദ്ധിജീവിയായ അദ്ദേഹം കൈവെയ്ക്കാത്ത കലയില്ല, കാര്യമില്ല. - ജോസഫ് മുണ്ടശ്ശേരി.


പുതിയ ആശയങ്ങളുടേയും ചിന്തയുടേയും പ്രവാഹം അറിയുവാനും അവ ഭംഗിയായി ആവിഷ്‌കരിക്കുവാനും കഴിഞ്ഞ അതുല്യനായ ഒരു എഴുത്തുകാരനായിരുന്നു സി.ജെ. - കുട്ടികൃഷ്ണമാരാര്


അദ്ദേഹത്തിന്റെ ഇളംപ്രായം ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നഷ്ടം പ്രത്യേകിച്ചും ആർക്കും വേദനയുണ്ടാക്കും. - കെ. അയ്യപ്പൻ


കേരളത്തിന്റെ വളർന്നുവരുന്ന നാടകശാലയ്ക്ക് ഒരു വിദഗ്ദ്ധൻ നഷ്ടപ്പെട്ടു. ഒരു നല്ല നാടകകൃത്തും മലയാളത്തിനു പൊയ്‌പ്പോയി. കേരളത്തിലെ അമേച്ചർ ആർട്ടിനു കലാബോധമുള്ള ഒരു വിദഗ്ദ്ധൻ ഇല്ലാതെയായി. എനിക്കു ബാക്കിയുള്ള ഒരു സ്‌നേഹിതനും. - തകഴി ശിവശങ്കരപ്പിള്ള


കലാമർമ്മജ്ഞതയോടും അഗാധമായ പാണ്ഡിത്യത്തോടും മലയാള നാടക സാഹിത്യത്തെ കൈകാര്യം ചെയ്യാൻ സി.ജെ യെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല. - കെ.ബാലകൃഷ്ണൻ.


സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക. - ജി.ശങ്കരക്കുറുപ്പ്

^ ^